Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saudi Arabia

റഷ്യൻ ഓയിൽ ഇറക്കുമതി കുറഞ്ഞേക്കും; വിഹിതം ഉയർത്തി സൗദി

മുംബൈ: ഡാറ്റാ അനലിറ്റിക്സ് സ്ഥാപനം കെപ്ലർ നൽകുന്ന പ്രാഥമിക കണക്കുകൾ പ്രകാരം മാർച്ചിൽ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ഓയിൽ ഇറക്കുമതി പ്രതിദിനം 8,00,000 ബാരലായി കുറഞ്ഞേക്കുമെന്നു കരുതുന്നു. 2022 മേയ്ക്കുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കെപ്ലർ നല്കുന്ന കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിദിനം 13 ലക്ഷം ബാരലായി തുടരുന്നു. എന്നാൽ, ഇതേ കാലയളവിൽ സൗദി അറേബ്യയിൽനിന്നുള്ള ഇറക്കുമതി 12.6 ലക്ഷം ബാരലിലെത്തി റിക്കാർഡ് കുറിച്ചു. ജനുവരിയിൽ റഷ്യയിൽനിന്നുള്ള എണ്ണ പ്രതിദിനം 12 ലക്ഷം ബാരലും സൗദിയിൽനിന്ന് 7,74,000 ബാരലുമായിരുന്നു.

കഴിഞ്ഞ കുറെ മാസങ്ങളായി റഷ്യയിൽനിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കെപ്ലർ പറയുന്നു. 2025 നവംബറിൽ പ്രതിദിനം 18 ബാരൽ ആയിരുന്നത് ഡിസംബർ, ജനുവരിയിൽ 11 ലക്ഷം ബാരലിലും 13 ലക്ഷം ബാരലിലുമെത്തി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെത്തുടർന്ന് ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ കുറഞ്ഞേക്കാം. എന്നാൽ, നിലവിലെ അവസ്ഥയിൽ പൂർണമായും നിർത്താനുള്ള സാധ്യതകൾ കുറവാണ്.

ഇന്ത്യക്കു മേൽ ഏർപ്പെടുത്തിയ പകരം തീരുവ 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി യുഎസ് കുറച്ചു. കൂടാതെ റഷ്യൻ ഓയിൽ വാങ്ങിയതിന് ഏർപ്പെടുത്തിയ 25 ശതമാനം തീരുവ പിൻവലിക്കുകയും ചെയ്തു. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്നും പകരം യുഎസിൽനിന്നും വെനസ്വേലയിൽനിന്നും എണ്ണ വാങ്ങുമെന്നും യുഎസ് അവകാശപ്പെടുന്നു. എന്നാൽ, ഇതേക്കുറിച്ച് ഇന്ത്യ ഒൗദ്യോഗികമായി പ്രഖ്യാപനമെന്നും നടത്തിയിട്ടില്ല.

റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിവച്ച് റിലയൻസ് ഇൻഡസ്ട്രീസ് ഇപ്പോൾ ഉപരോധങ്ങളില്ലാത്ത വിതരണക്കാരിൽനിന്ന് എണ്ണ വാങ്ങാൻ ആരംഭിച്ചു. അഞ്ച് യുറൽസ് കപ്പലുകൾ ഫെബ്രുവരിയിൽ ഇതുവരെ 2,42,000 ബാരൽ എണ്ണ ജാംനഗറിൽ എത്തിച്ചുവെന്ന് കെംപ്ലർ പറയുന്നു. എന്നാലിത് 2025ലെ ശരാശരി ഇറക്കുമതി നിരക്കായ 5,75,000 ബാരലിനേക്കാൾ കുറവാണ്.

സൗദിയുടെ തിരിച്ചുവരവ്

പരന്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ സൗദി അറേബ്യയായിരുന്നു. 2022ൽ ആരംഭിച്ച റഷ്യ-യുക്രെയിൻ യുദ്ധത്തിനു ശേഷം റഷ്യൻ എണ്ണ വലിയ വിലക്കിഴിവിൽ ലഭിച്ചു തുടങ്ങിയതോടെ സൗദിയെ റഷ്യ മറികടന്നു.

റഷ്യൻ എണ്ണ വാങ്ങുന്നതിൽനിന്ന് ഇന്ത്യ പിന്മാറുന്നതിന്‍റെ ഭാഗമായി ഫെബ്രുവരിയിൽ സൗദിയിൽനിന്നുള്ള ഇറക്കുമതി എക്കാലത്തെയും ഉയർന്ന നിരക്കായ പ്രതിദിനം 11.5 ലക്ഷം ബാരലിലേക്ക് എത്തിക്കുമെന്നാണ് കെപ്ലർ കണക്കാക്കുന്നത്.

International

സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്‍റ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മയ്യിത്ത് നമസ്കാരം റിയാദിലെ കിംഗ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ അസർ നമസ്കാരത്തിന് ശേഷം നടന്നു.

ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് നമസ്കാരത്തിൽ പങ്കുചേരുകയും സൗദി ഭരണനേതൃത്വത്തിന്‍റെ അനുശോചനം കുടുംബത്തെ അറിയിക്കുകയും ചെയ്തു.

പ്രിസൺ ജനറൽ ഡയറക്ടറേറ്റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. വർഷങ്ങളോളം മിനായിലെ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകളെ നയിച്ച അദ്ദേഹം മക്ക റീജണൽ പോലീസ് ഡയറക്ടറായും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറായും മികവ് തെളിയിച്ചു.

NRI

സൗദി യാത്ര: ചില മരുന്നുകൾക്ക് മുൻകൂർ അനുമതി വേണം

ന്യൂഡൽഹി: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രകളിൽ ഏതാനും നിയന്ത്രിത മരുന്നുകൾ കൈവശം വയ്ക്കുന്നതിനു മുൻകൂർ അനുമതി വാങ്ങണമെന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ.

ഓൺലൈനിലൂടെ മുൻകൂർ അനുമതി തേടുന്നത് സൗദി അറേബ്യ നിർബന്ധമാക്കിയ സാഹചര്യത്തിലാണിത്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നിയമപരമായി ലഭ്യമാകുന്നതും എന്നാൽ സൗദിയിൽ നിരോധിച്ചിട്ടുള്ളതുമായ മരുന്നുകളുടെ കാര്യത്തിലാണ് അനുമതി തേടേണ്ടത്.

ഇക്കാര്യം സൗദി അറേബ്യ രേഖാമൂലം അറിയിച്ചു. നിർദേശിക്കപ്പെട്ട അളവിൽ കൂടുതൽ മരുന്ന് കൊണ്ടുപോകുന്നവർക്കെതിരേയും നടപടിയുണ്ടാകുമെന്ന് അറിയിപ്പിലുണ്ടെന്ന് എൻബിസി വ്യക്തമാക്കി.

മരുന്നുകൾ കൈവശം വയ്ക്കാൻ യാത്രക്കാർക്ക് അനുമതി നൽകുന്നതിന് https://cds.sfda.gov.sa എന്ന പേരിലുള്ള വെബ്സൈറ്റ് സൗദി അറേബ്യ തുടങ്ങിയിട്ടുണ്ട്.

National

സൗദി യാത്ര: ചില മരുന്നുകൾക്ക് മുൻകൂർ അനുമതി വേണം

ന്യൂഡൽഹി: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രകളിൽ ഏതാനും നിയന്ത്രിത മരുന്നുകൾ കൈവശം വയ്ക്കുന്നതിനു മുൻകൂർ അനുമതി വാങ്ങണമെന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ.

ഓൺലൈനിലൂടെ മുൻകൂർ അനുമതി തേടുന്നത് സൗദി അറേബ്യ നിർബന്ധമാക്കിയ സാഹചര്യത്തിലാണിത്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നിയമപരമായി ലഭ്യമാകുന്നതും എന്നാൽ സൗദിയിൽ നിരോധിച്ചിട്ടുള്ളതുമായ മരുന്നുകളുടെ കാര്യത്തിലാണ് അനുമതി തേടേണ്ടത്. ഇക്കാര്യം സൗദി അറേബ്യ രേഖാമൂലം അറിയിച്ചു.

നിർദേശിക്കപ്പെട്ട അളവിൽ കൂടുതൽ മരുന്ന് കൊണ്ടുപോകുന്നവർക്കെതിരേയും നടപടിയുണ്ടാകുമെന്ന് അറിയിപ്പിലുണ്ടെന്ന് എൻബിസി വ്യക്തമാക്കി.

മരുന്നുകൾ കൈവശം വയ്ക്കാൻ യാത്രക്കാർക്ക് അനുമതി നൽകുന്നതിന് https:// cds.sfda.gov.sa എന്ന പേരിലുള്ള വെബ്സൈറ്റ് സൗദി അറേബ്യ തുടങ്ങിയിട്ടുണ്ട്.

Kerala

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് (57) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

റംലത്ത് 10 വർഷത്തിലേറെയായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതയായ റംലത്ത് പരേതരായ അസൈനാരുടെയും ഇത്താച്ചുമ്മയുടെയും മകളാണ്. സൗദി തൊഴിലുടമയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.

National

ഇന്ത്യക്കാരെ തിരിച്ചുവിട്ടതിൽ മുന്നിൽ യുഎസ് അല്ല

ന്യൂഡൽഹി: 2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ച രാജ്യം യുഎസ് ആണെന്ന് കരുതിയെങ്കിൽ തെറ്റി. സൗദി അറേബ്യയാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചുവിട്ട രാജ്യം. വിദേശകാര്യ മന്ത്രാലയം പാർലമെന്‍റിൽ വച്ച കണക്കുകളാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

2025-ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600ലധികം ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്. ഇതിൽ, 12 മാസത്തിനുള്ളിൽ സൗദി അറേബ്യയിൽ നിന്നു മാത്രം തിരിച്ചയച്ചവർ 11,000ലേറെ. യുഎസ് 3,800ഓളം ഇന്ത്യൻ പൗരന്മാരെയാണ് തിരിച്ചയച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് റിപ്പോർട്ട് പറയുന്നു.

വിസ കാലാവധി കഴിഞ്ഞതിന്‍റെ പേരിലോ കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിനോ ആണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള തിരിച്ചയയ്ക്കൽ.

മ്യാൻമർ (1591), യുഎഇ (1469), ബഹറിൻ (764), മലേഷ്യ (1485), തായ് ലൻഡ് (481), കംബോഡിയ (305) എന്നിങ്ങനെയാണ് തിരിച്ചുവിടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം.

സൗദി അറേബ്യയിലെയും യുഎഇ, ബഹ്റിൻ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങി മറ്റിടങ്ങളിലെയും ഇന്ത്യക്കാർ പലപ്പോഴും വീസ കാലാവധിക്കു ശേഷവും അവിടങ്ങളിൽ തുടരുന്ന സ്ഥിതിയുണ്ട്.

യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ റെഗുലേറ്ററി ലംഘനങ്ങളുടെ പേരിൽ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയച്ചിട്ടുണ്ട്. യുകെയാണ് (170 പേർ) ഏറ്റവും കൂടുതൽ വിദ്യാർഥികളെ തിരിച്ചുവിട്ടത്. ഓസ്ട്രേലിയ (114), റഷ്യ (82), യുഎസ് (45) എന്നീ രാജ്യങ്ങളാണ് പിന്നിൽ.

NRI

ക്രിമിനൽ മാഫിയ‌: പാക്കിസ്ഥാനികളെ കൂട്ടത്തോടെ നാടുകടത്തി സൗദിയും യുഎഇയും

ദുബായി: വിദേശത്ത് സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ പൗരന്മാർക്കെതിരേ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും നടപടികൾ കർശനമാക്കി.

ഈ വർഷം യാചകവൃത്തി ആരോപിച്ച് സൗദി അറേബ്യ മാത്രം 24,000 പാക്കിസ്ഥാനികളെ നാടുകടത്തി. രാജ്യത്തു പ്രവേശിച്ചശേഷം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന കേസുകൾ ചൂണ്ടിക്കാട്ടി പാക് പൗരന്മാർക്ക് വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ചെയ്തു.

അതേസമയം, സൗദിയുടെയും യുഎഇയുടെയും നടപടികൾ പാക്കിസ്ഥാന്‍റെ അന്താരാഷ്ട്ര പ്രതിച്ഛായ തകർക്കുന്നതാണെന്ന് പാക് അധികൃതർ പറഞ്ഞു. 2025ൽ പാക്കിസ്ഥാനിൽനിന്നെത്തിയ 66,154 യാത്രക്കാരെ വിമാനത്താവളത്തിൽവച്ച് പിടികൂടുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

ഭിക്ഷാടനക്കുറ്റം ചുമത്തി സൗദി ഈ വർഷം 24000, ദുബായി 6000, അസർബൈജാൻ 2,500 പാക്കിസ്ഥാനികളെ നാടുകടത്തിയിരുന്നു. സൗദിയിലേക്കു കടക്കാൻ ഭിക്ഷാടകർ ഉംറ വീസകൾ ചൂഷണം ചെയ്യുന്നത് തടയാൻ റിയാദ് പാക്കിസ്ഥാനോട് കഴിഞ്ഞവർഷം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.

നടപടിയുണ്ടായില്ലെങ്കിൽ പാക്കിസ്ഥാനി ഉംറ, ഹജ്ജ് തീർഥാടകർക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൗദി മതകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഭിക്ഷാടനവ്യവസായം പാക് മാഫിയ സംഘടിതമായി ചെയ്യുന്നുവെന്നും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും വിവിധ രാജ്യങ്ങൾ ആരോപിക്കുന്നു.

International

സൗദിയിൽ പാക്- അഫ്ഗാൻ ചർച്ച

റിയാദ്: ദീർഘകാല സമാധാന കരാർ ലക്ഷ്യമിട്ട് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സൗദിയിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്.

സൗദിയാണു ചർച്ചയ്ക്കു മുൻകൈയെടുത്തത്. വെടിനിർത്തൽ തുടരാമെന്ന് ഇരു വിഭാഗവും സമ്മതിച്ചു. എന്നാൽ, ദീർഘകാല സമാധാന കരാറിന്‍റെ കാര്യത്തിൽ വ്യക്തതയില്ല.

ഒക്‌ടോബറിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പരസ്പരം നടത്തിയ ആക്രമണങ്ങളിൽ ഡസൻകണക്കിനു പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാൻ അഭയം നല്കുന്നുവെന്ന ആരോപണമാണു സംഘർഷത്തിനു കാരണം. നവംബറിൽ ഖത്തറിന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണു വെടിനിർത്തലുണ്ടായത്.

 

Sports

സൗദിക്കായി റൊണാള്‍ഡോ വൈറ്റ് ഹൗസില്‍

വാഷിംഗ്ടണ്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഒരുക്കിയ ഡിന്നറില്‍ പങ്കെടുത്തു.

സൗദി ഭരണം നിയന്ത്രിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാനുള്ള ആദരസൂചകമായായിരുന്നു വൈറ്റ് ഹൗസിലെ ഔദ്യോഗിക ഡിന്നര്‍.

അഞ്ച് തവണ ലോക ഫുട്‌ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്‌കാരം നേടിയ റൊണാള്‍ഡോ നിലവില്‍ സൗദി ക്ലബ്ബായ അല്‍ നസര്‍ എഫ്‌സിക്കുവേണ്ടിയാണ് കളിക്കുന്നത്.

International

ഖഷോഗി വധം : മുഹമ്മദ് ബിൻ സൽമാന് ട്രംപിന്‍റെ ക്ലീൻ ചിറ്റ്

വാഷിംഗ്ടൺ ഡിസി: സൗദി-യുഎസ് ബന്ധം വഷളാക്കിയ ഖഷോഗി വധത്തെക്കുറിച്ച് സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഒന്നുമറിയില്ലായിരുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം. മുഹമ്മദ് ബിൻ സൽമാന് വൈറ്റ്ഹൗസിൽ ഊഷ്മള സ്വീകരണം നല്കി കൂടിക്കാഴ്ച നടത്തിയശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

“കാര്യങ്ങൾ സംഭവിച്ചു, പക്ഷേ മുഹമ്മദ് ബിൻ സൽമാന് അതേക്കുറിച്ച് ഒന്നുമറിയില്ല, നമുക്ക് ആ വിഷയം അവിടെ ഉപേക്ഷിക്കാം”- ഖഷോഗിവധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ട്രംപ് മറുപടി നല്കി. ഖഷോഗിവധത്തെക്കുറിച്ചു ചോദിച്ച് തന്‍റെ അതിഥിയെ അപമാനിക്കാൻ ശ്രമിച്ചുവെന്നു മാധ്യമപ്രവർത്തകനെ ശകാരിക്കാനും ട്രംപ് തയാറായി.

ഖഷോഗിവധം വേദനാജനകമായ സംഭവമായിരുന്നുവെന്നു മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പക്ഷേ വിഷയത്തിൽ സൗദി സർക്കാർ ശരിയായ നടപടികളെല്ലാം ചെയ്തു. അങ്ങനെയൊരു സംഭവം ആവർത്തിക്കാതിരിക്കാനായായി സൗദിയിലെ സംവിധാനങ്ങൾ പരിഷ്കരിച്ചു. ഖഷോഗിസംഭവം വേദനയുളവാക്കുന്ന വലിയ തെറ്റായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി ഭരണകൂടത്തിന്‍റെ നിശിത വിമർശകനായിരുന്ന ജമാൽ ഖഷോഗി 2018ൽ തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽ കൊല്ലപ്പെടുകയായിരുന്നു. സൗദിയിൽനിന്നെത്തിയ സംഘമാണു കൊല നടത്തിയത്. മൃതദേഹം കണ്ടെത്താനാവാത്തവിധം നശിപ്പിച്ചുകളഞ്ഞതായി അനുമാനിക്കുന്നു.

മുഹമ്മദ് ബിൻ സൽമാന്‍റെ ഉത്തരവു പ്രകാരമാണ് ഖഷോഗിവധം നടന്നതെന്ന് യുഎസ് ഇന്‍റലിജൻസ് ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും മറ്റു പാശ്ചാത്യ ശക്തികളും മുഹമ്മദ് ബിൻ സൽമാനെ ഒറ്റപ്പെടുത്തുന്ന സമീപനമാണു കൈക്കൊണ്ടത്. ഈ ഒറ്റപ്പെടലിന് അവസാനം തേടിക്കൂടിയാണ് ഏഴു വർഷത്തിനുശേഷം മുഹമ്മദ് ബിൻ സൽമാൻ യുഎസിലെത്തിയത്.

സൗദിക്ക് എഫ് 35

യുഎസ്-സൗദി ബന്ധത്തിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്ന കരാറുകൾക്കാണ് മുഹമ്മദ് ബിൻ സൽമാന്‍റെ സന്ദർശനം വഴിയൊരുക്കിയത്. സൗദിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ നല്കാൻ പ്രസിഡന്‍റ് ട്രംപ് സമ്മതിച്ചതാണ് ഇതിലൊന്ന്. പശ്ചിമേഷ്യയിലെ സൈനികശക്തിയിൽ ഇസ്രയേൽ പുലർത്തുന്ന മേൽക്കോയ്മയ്ക്കു വെല്ലുവിളി ഉയർത്തുന്ന തീരുമാനമാണിത്. നിലവിൽ മേഖലയിൽ ഇസ്രയേലിനു മാത്രമാണ് എഫ്-35 ഉള്ളത്.

സൗദിയിൽ ആണവോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിനു ചർച്ചകൾ ത്വരിതപ്പെടുത്താനും തീരുമാനമായി. മേയിൽ ട്രംപിന്‍റെ സൗദി സന്ദർശനവേളയിൽ യുഎസിൽ നിക്ഷേപിക്കാമെന്നു വാഗ്ദാനം ചെയ്ത 60,000 കോടി ഡോളർ ഒരു ലക്ഷം കോടി ഡോളറായി ഉയർത്തുമെന്ന് മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു.

NRI

മദീന ബസ് അപകടം; ജിദ്ദയിൽ ഇന്ത്യൻ ക്യാമ്പ് ഓഫീസ് തുറന്നു

ജിദ്ദ: സൗദി അറേബ്യയിലെ മദീനയിൽ ബസും ഡീസൽ‌ ടാങ്കറും കൂട്ടിയിടിച്ച് കൊല്ലപ്പെട്ട ഇന്ത്യയിൽനിന്നുള്ള ഉംറ തീർഥാടകരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ജിദ്ദയിൽ ക്യാമ്പ് ഓഫീസ് തുറന്നു.

അപകടത്തില്‍നിന്ന് രക്ഷപെട്ട അബ്ദുള്‍ ഷൊയിബ് മുഹമ്മദിനെ മദീന ആശുപത്രിയിലെത്തി കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സുരി കണ്ടു. സാധ്യമായ എല്ലാ ചികിത്സയിലും ഷൊയിബ് മുഹമ്മദിന് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പ് നല്‍കിയതായി കോൺസൽ ജനറൽ അറിയിച്ചു.

കര്‍ണാടക സ്വദേശികളായ രണ്ടുപേർ ഉൾപ്പെടെ നാൽപതിലേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ഹൈദരാബാദ് സ്വദേശികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചുവെന്നും അധികൃതർ സ്ഥിരീകരിക്കുന്നു.

കർണാടകയിലെ ബിദർ മൈലൂർ സിഎംസി കോളനിയിൽനിന്നുള്ള റഹ്മത്ത് ബീ എന്ന എൺപതുകാരി മരിച്ചതായി ഇന്നലെ അധികൃതർ സ്ഥിരീകരിച്ചു. ഹൈദരാബാദിലെത്തിയശേഷമാണ് ഇവർ ഉംറ തീർഥാടനത്തിനായി സൗദിയിലേക്കു പോയത്.

ഹുബ്ബള്ളി സ്വദേശി അബ്ദുൾ ഗനി ഷിരഹട്ടി എന്നയാൾ ഉൾപ്പെടെ 44 ഇന്ത്യൻ തീർ‌ഥാടകർ മരിച്ചതായി തിങ്കളാഴ്ച തെലുങ്കാന സർക്കാർ സ്ഥിരീകരിച്ചിരുന്നു. അതേസമയം 42 ഇന്ത്യക്കാർ മാത്രമാണ് മരിച്ചതെന്ന് കേന്ദ്രസർക്കാർ പറയുന്നു.

കൊല്ലപ്പെട്ടവരുടെ സംസ്കാരം മദീനയിൽത്തന്നെ നടത്താനാണ് ആലോചന. ഇതിനായി ബന്ധുക്കൾ ഉൾപ്പെടെ അന്പതോളം പേർ സൗദി അറേബ്യയിലേക്കു പോയതായി തെലുങ്കാന സർക്കാർ അറിയിച്ചു. വ്യാഴാഴ്ച അന്ത്യകർമങ്ങൾ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ഭൂരിഭാഗം മൃതദേഹങ്ങളും. സൗദിയിലെത്തുന്ന കുടുംബാംഗങ്ങളുടെ ഡിഎൻഎ ശേഖരിച്ച് മൃതദേഹങ്ങളുമായി ഒത്തുനോക്കുന്നതിനെക്കുറിച്ചും ആലോചനകളുണ്ട്.

NRI

സൗദി ബസ് അപകടം: മൃതദേഹങ്ങൾ‌ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു

ജിദ്ദ: സൗദിയിൽ ബസും ടീസൽ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും തെല്ലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തും.

മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിന്‍റെ പരിശോധന ഫലം പുറത്തുവരാൻ 48 മണിക്കൂർ സമയമെടുക്കും. അപകടത്തിൽ രക്ഷപ്പെട്ട അബ്ദുൽ ഷുഹൈബ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഉംറ നിര്‍വഹിച്ച് തിരിച്ച് വരുംവഴി അപകടത്തിൽ 45 തീർഥാടകരാണ് മരിച്ചത്. ബദറിനും മദീനയ്ക്കും ഇടയിലുള്ള മുഫറഹാത്തിൽ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകളുണ്ട്.

ഇതിൽ ഒൻപത് പേരും കുട്ടികളാണ്. ശനിയാഴ്ച തിരികെ എത്തേണ്ടവരായിരുന്നു അപകടത്തിൽപെട്ട തീർഥാടകർ. അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി.

International

സൗദി ബസ് അപകടം: മൃതദേഹങ്ങൾ‌ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു

ജിദ്ദ: സൗദിയിൽ ബസും ടീസൽ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും തെല്ലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തും.

മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിന്‍റെ പരിശോധന ഫലം പുറത്തുവരാൻ 48 മണിക്കൂർ സമയമെടുക്കും. അപകടത്തിൽ രക്ഷപ്പെട്ട അബ്ദുൽ ഷുഹൈബ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഉംറ നിര്‍വഹിച്ച് തിരിച്ച് വരുംവഴി അപകടത്തിൽ 45 തീർഥാടകരാണ് മരിച്ചത്. ബദറിനും മദീനയ്ക്കും ഇടയിലുള്ള മുഫറഹാത്തിൽ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകളുണ്ട്.

ഇതിൽ ഒൻപത് പേരും കുട്ടികളാണ്. ശനിയാഴ്ച തിരികെ എത്തേണ്ടവരായിരുന്നു അപകടത്തിൽപെട്ട തീർഥാടകർ. അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി.

 

 

 

International

സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കും; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: സൗദി അറേബ്യയ്ക്ക് എഫ്-35 വിമാനങ്ങൾ വിൽക്കുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക. യുഎസിൽ എത്തുന്ന മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സൈനിക - വ്യാപാര കരാറുകൾ സന്ദർശനത്തിന്‍റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് എഫ്-35 വിമാനങ്ങൾ സൗദി അറേബ്യയ്ക്ക് വിൽക്കാൻ തയാറാണെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയത്. ഡോണൾഡ് ട്രംപിന്‍റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് സൗദി കിരീടാവകാശിയുമായി നടക്കാൻ പോകുന്നത്.

സൗദി കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക അമേരിക്ക സന്ദർശനമാണിത്. സൗദി കിരീടാവകാശിക്ക് അമേരിക്കൻ പ്രസിഡന്‍റ് അത്താഴ വിരുന്നൊരുക്കും.

NRI

സൗദിയിൽ പോലീസ് ഏറ്റുമുട്ടലിൽ ജാർഖണ്ഡ് സ്വദേശി മരിച്ചു

റാഞ്ചി: സൗദി അറേബ്യയിൽ പോലീസ് ഏറ്റുമുട്ടലിൽ ഇന്ത്യക്കാരൻ മരിച്ചു. ജാർഖണ്ഡ് ഗിരിധി ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോയാണ് (27) മരിച്ചത്.

ലോക്കൽ പോലീസും മദ്യക്കള്ളക്കടത്തുകാരെന്ന് സംശയിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മഹാതോയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഒക്‌ടോബർ 16നായിരുന്നു സംഭവം.

മഹാതോ കഴിഞ്ഞ ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു. ജിദ്ദയിൽവച്ച് മഹാതോ കൊല്ലപ്പെട്ടതായി സൗദി ഉദ്യോഗസ്ഥർ അറിയിച്ചു.

ഗിരിദിഹിലെ ദുമ്രി ബ്ലോക്കിൽനിന്നുള്ള പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജാർഖണ്ഡ് തൊഴിൽവകുപ്പ് അറിയിച്ചു. സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായും അധികൃതർ അറിയിച്ചു.

ഒരു ഏറ്റുമുട്ടലിൽ താൻ കുടുങ്ങിയെന്നും പരിക്കേറ്റെന്നും അറിയിച്ച് ഭാര്യ ബസന്തിദേവിക്ക് മഹാതോ വാട്സ്ആപ് ശബ്‌ദ സന്ദേശം അയച്ചിരുന്നതായി കുടിയേറ്റ തൊഴിലാളി പ്രശ്‌നങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ സിക്കന്ദർ അലി പറഞ്ഞു.

ബസന്തിദേവി ഭർതൃവീട്ടുകാരെ വിവരം അറിയിച്ചിരുന്നു. പക്ഷേ, ഒക്‌ടോബർ 24നാണ് മഹാതോ മരിച്ചതായി കമ്പനി കുടുംബത്തെ അറിയിച്ചതെന്നും അലി പറഞ്ഞു.

NRI

ആന്ധ്ര സ്വദേശിക്ക് നാടണയാൻ കൈത്താങ്ങായി മലയാളി നഴ്സ്

റിയാദ്: സൗദിയിൽ ഇഖാമ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിൽ കഴിഞ്ഞ രോഗബാധിതനായ ആന്ധ്ര സ്വദേശിക്ക് നാടണയാൻ കൈത്താങ്ങായി മലയാളി നഴ്‌സും ഇന്ത്യൻ എംബസിയും.

കഴിഞ്ഞ വർഷം അറസ്റ്റിലായ ആന്ധ്രപ്രദേശ് നാണ്ടിയാൽ സ്വദേശി ജാക്കീർ ഭാഷ (43) ജയിലിൽ വച്ച് പക്ഷാഘാതം ബാധിക്കുകയും തുടർന്ന് ജയിൽ അധികൃതർ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഏകദേശം ഒരു വർഷത്തോളമായി ചികിത്സയിൽ കഴിഞ്ഞ ജാക്കീർ ആറുമാസത്തോളം അബോധാവസ്ഥയിലായിരുന്നു. ഈ കാലയളവിൽ അദ്ദേഹത്തിന് തുണയായത് ആശുപത്രിയിലെ നഴ്‌സുമാരായിരുന്നു. നിർധനരായ കുടുംബം ജാക്കീർ ഭാഷയെ നാട്ടിലെത്തിക്കാനുള്ള സഹായം തേടി ഇന്ത്യൻ എംബസിയെ സമീപിച്ചു.

എംബസി ആവശ്യമായ നടപടികൾക്കായി കേളി കലാസാംസ്കാരിക വേദിയുടെ സഹായം അഭ്യർഥിച്ചു. കേളിയുടെ ജീവകാരുണ്യ വിഭാഗം ആശുപത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ ജാക്കീർ ജയിലിന്‍റെ ഉത്തരവാദിത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് കണ്ടെത്തി.

അതിനാൽ നിയമനടപടികൾ പൂർത്തിയാക്കേണ്ടതായിവന്നു. നടപടികളിൽ എംബസിയിലെ ജയിൽവിഭാഗം ഉദ്യോഗസ്ഥൻ സവാദ് യൂസഫ് കാക്കഞ്ചേരിയും തർഹീൽ വിഭാഗം ഉദ്യോഗസ്ഥൻ ഷറഫുദ്ദീനും കാര്യക്ഷമമായി ഇടപെട്ടു.

മെഡിക്കൽ റിപ്പോർട്ട് പ്രകാരം സ്ട്രക്ചർ സൗകര്യത്തോടു കൂടി ഒരു നഴ്‌സിന്‍റെ സഹായത്തോടെ മാത്രമേ ജാക്കീർ ഭാഷയെ നാട്ടിലെത്തിക്കാനാകൂവെന്ന് വ്യക്തമാവുകയും കേളിയുടെ അഭ്യർഥന മാനിച്ച് റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും കൊല്ലം ജില്ല കൊളത്തൂപ്പുഴ സ്വദേശിനിയുമായ മോനിഷ സദാശിവം രോഗിയെ അനുഗമിക്കാൻ തയാറാവുകയും ചെയ്തു.

ഇതിനായി ആശുപത്രിയിൽ നിന്ന് അവധി എടുത്ത് ഹൈദരാബാദ് വരെ രോഗിയെ അനുഗമിച്ചു. താൻ തെഞ്ഞെടുത്ത തൊഴിൽമേഖലയെ അന്വർഥമാക്കി മറ്റൊരു സഹജീവിക്ക് കൈത്താങ്ങാവാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് മോനിഷ സദാശിവം പറഞ്ഞു.

കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ജാക്കീർ ഭാഷ സുരക്ഷിതനായി നാട്ടിലെത്തി. യാത്രയ്ക്കാവശ്യമായ ടിക്കറ്റും മറ്റു ചെലവുകളും ഇന്ത്യൻ എംബസിയാണ് വഹിച്ചത്. മോനിഷ സദാശിവം ജാക്കിറിന്‍റെ കുടുംബത്തോടൊപ്പം വീട്ടുവരെ അനുഗമിച്ചു.

NRI

കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസം; "കഫാല' സമ്പ്രദായം നിർത്തലാക്കി സൗദി

റിയാദ്: ലക്ഷക്കണക്കിനു വിദേശ തൊഴിലാളികളുടെ ജീവിതത്തെയും അവകാശങ്ങളെയും നിയന്ത്രിച്ചിരുന്ന തൊഴിൽനിയമമായ "കഫാല' സന്പ്രദായം നിർത്തലാക്കി സൗദി. 2025 ജൂണിലാണ് ഭരണകൂടം ഇക്കാര്യം പ്രഖ്യാപിച്ചത്.

തീരുമാനം രാജ്യത്തെ കുടിയേറ്റക്കാരുടെ ക്ഷേമവും തൊഴിൽ അവകാശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പാണ്. "കഫാല' പ്രകാരം തൊഴിലുടമകൾക്ക് ജീവനക്കാരിൽ പൂർണ നിയന്ത്രണം ഉണ്ടായിരുന്നു.

തൊഴിലാളികൾക്ക് ജോലി മാറാനോ, രാജ്യം വിടാനോ, നിയമസഹായം തേടാനോ കഴിയുമോ എന്ന് തീരുമാനിച്ചിരുന്നത് തൊഴിലുടമ മാത്രമായിരുന്നു. 1950-ലാണ് കഫാല നടപ്പാക്കുന്നത്. വിദേശതൊഴിലാളികളുടെ വരവിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനാണ് ഈ സംവിധാനം കൊണ്ടുവരുന്നത്.

ഓരോ കുടിയേറ്റ തൊഴിലാളിയും പ്രാദേശിക സ്പോൺസറുടെ കീഴിലായിരിക്കും. "കഫീൽ' എന്നറിയപ്പെടുന്ന ഇവർക്ക് തൊഴിലാളിയുടെ താമസം, ജോലി, നിയമപരമായ അവകാശങ്ങൾ തുടങ്ങിയവയിൽ അധികാരമുണ്ടായിരുന്നു.

"കഫാല' സമ്പ്രദായം പിന്നീട് "ആധുനിക അടിമത്ത'മായി മാറുകയായിരുന്നു. തൊഴിലാളികളുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുകയും ചൂഷണങ്ങൾക്കിരയാകുകയും ചെയ്തിരുന്നു.

ഏകദേശം 13.4 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ സൗദിയിൽ ഉണ്ടെന്നാണ് കണക്ക്. ഇത് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 42 ശതമാനമാണ്.

Kerala

മുഖ്യമന്ത്രി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക്. ഒക്ടോബർ 17 മുതൽ 19 വരെയാണ് സന്ദർശനം.

മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്‍റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളിൽ നടക്കുന്ന "മലയാളോത്സവം' പൊതുപരിപാടിയിൽ മുഖ്യമന്ത്രി സംബന്ധിക്കും.

ഒക്ടോബർ 17 ന് ദമ്മാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലുമാണ് പരിപാടികൾ. മുഖ്യമന്ത്രിക്കു പുറമേ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

മൂന്ന് നഗരങ്ങളിലും പരിപാടിയുടെ വിജയത്തിനായി പൊതു സമൂഹത്തെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിക്കുമെന്ന് സൗദിയിലെ മലയാളം മിഷൻ ഭാരവാഹികൾ പറഞ്ഞു.

NRI

നാരായണൻ അണ്ണഞ്ചേരിക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ, മലാസ് യൂണിറ്റ് അംഗം നാരായണൻ അണ്ണഞ്ചേരിക്ക് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 38 വർഷമായി സൗദി അറേബ്യയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന നാരായണൻ കണ്ണൂർ ജില്ലയിലെ മയ്യിൽ സ്വദേശിയാണ്.

മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ മലാസ് ഏരിയ വൈസ് പ്രസിഡന്‍റും മലാസ് യൂണിറ്റ് പ്രസിഡന്‍റുമായ റെനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. മലാസ് യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി ഉനൈസ്ഖാൻ സ്വാഗതം പറഞ്ഞു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ, മലാസ് രക്ഷാധികാരി സെക്രട്ടറിയും ജോയിന്‍റ് സെക്രട്ടറിയുമായ സുനിൽകുമാർ, മലാസ് ഏരിയ സെക്രട്ടറി സുജിത്ത്, മലാസ് ഏരിയ പ്രസിഡന്‍റ് സമീർ, ന്യൂസനയ്യ ഏരിയ സെക്രട്ടറി ജോയ് തോമസ്, സനയ്യ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, രക്ഷാധികാരി സമിതി അംഗങ്ങളായ മുകുന്ദൻ, അൻവർ, ഇ.കെ. രാജീവ്, മാലാസ് ഏരിയ കമ്മിറ്റി അംഗങ്ങളായ അജ്മൽ, നാരായണൻ, രതീഷ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

കൂടാതെ നിരവധി യൂണിറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റിന്‍റെ ഉപഹാരം യൂണിറ്റ് അംഗങ്ങൾ നാരായണന് കൈമാറി. നാരായണൻ ചടങ്ങിന് നന്ദിയും പറഞ്ഞു.

NRI

ചികിത്സയിലിരിക്കെ ഹൃദയാഘാതം; കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്: കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. ചിന്നക്കട സ്വദേശി ഡാനിയേൽ ജോസഫ് ഈശോ(37) ആണ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

പരേതനായ ജോസഫ് മോനി ഡാനിയേലിന്‍റേയും റെജിനി ഡാനിയലിന്‍റേയും മകനാണ്. നെഞ്ച് വേദനയെ തുടർന്ന് ഡാനിയേൽ ജോസഫ് ഈശോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് ഹൃദയാഘാതം സംഭവിച്ചത്.

ജുബൈൽ റോയൽ കമ്മീഷനിൽ ഓഫീസ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു ഡാനിയേൽ ജോസഫ് ഈശോ. 2016ലാണ് സൗദി അറേബ്യയിൽ എത്തിയത്. രണ്ട് വർഷം ദുബായിയിലും ജോലി ചെയ്‌തിട്ടുണ്ട്‌.

മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് എത്തിക്കും.

NRI

സൗദി ജയിലില്‍ കഴിയുന്ന ഷിബുവിനെ മോചിപ്പിക്കാൻ ഫണ്ട് ശേഖരണം

തിരുവനന്തപുരം: സൗദി ജയിലില്‍ കഴിയുന്ന ഷിബുവിനെ മോചിപ്പിക്കുന്നതിനായി തിരുവനന്തപുരം വെള്ളറടയില്‍ നാട്ടുകാര്‍ ഒന്നിച്ചു. കോവിഡ് സമയത്ത് സൗദിയില്‍ ഡ്രൈവറായിരുന്ന കുടപ്പനമൂട് വയലിംഗല്‍ റോഡരികത്ത് വീട്ടില്‍ ഷിബു(45) അനധികൃതമായി കാര്‍ ഓടിച്ചുവെന്ന കാരണത്താൽ സൗദിയില്‍ അഞ്ച് വര്‍ഷമായി ശിക്ഷയില്‍ കഴിയുകയാണ്.

ഷിബു അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്നുവെങ്കിലും രണ്ടുവര്‍ഷത്തെ ശിക്ഷയാണ് സൗദി കോടതി വിധിച്ചത്. ഒന്നരലക്ഷം റിയാല്‍ (36 ലക്ഷം രൂപ) പിഴ അടച്ചാലെ ജയില്‍ മോചിതനാകാന്‍ കഴിയുകയുള്ളു. ആ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ശ്രമത്തിലാണ് പ്രവാസി സംഘടന.

ഫണ്ട് സ്വരൂപണത്തിനുള്ള ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം വെള്ളറടയില്‍ പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എല്‍. ബി. അജയകുമാര്‍ ബ്രോഷര്‍ കൈമാറി നിര്‍വഹിച്ചു. നേതാക്കളായ ഷിജു തടത്തില്‍, പ്രതീപ്, അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫണ്ട് ശേഖരണത്തിന് പ്രവാസി സംഘടനയില്‍ പെട്ട ജംഷീര്‍, ഷിജിന്‍, രാജന്‍, സനല്‍, പ്രേമന്‍, സനല്‍ അടങ്ങുന്ന സംഘം‍ ഉണ്ട്. വെള്ളറടയില്‍ നടന്ന പരിപാടിയില്‍ ഷിബുവിന്‍റെ ഭാര്യ സുനിത, മകന്‍ സോജു, മാതാവ് പാലമ്മ എന്നിവര്‍ പങ്കെടുത്തു.

NRI

സൗദിയിൽ എട്ടുപേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി സർക്കാർ ഒറ്റ ദിവസം എട്ടു പേരുടെ വധശിക്ഷ നടപ്പാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വന്തം അമ്മയെ കൊലപ്പെടുത്തിയ സൗദി പൗരനും വധശിക്ഷയ്ക്കു വിധേയരായവരിൽ ഉൾപ്പെടുന്നു.

മയക്കുമരുന്ന് കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാലു സൊമാലിയക്കാർ, മൂന്ന് എത്യോപ്യക്കാർ എന്നിവരാണു മറ്റുള്ളവർ. സൗദിയിലേക്കു ഹാഷിഷ് കടത്തിയെന്ന കുറ്റമാണ് ഈ ഏഴുപേർക്കെതിരേ തെളിഞ്ഞത്.

ഈ വർഷം സൗദിയിൽ 230 പേർ വധശിക്ഷയ്ക്കിരയായി എന്നാണ് റിപ്പോർട്ട്. ഇതിൽ 154ഉം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ്. കഴിഞ്ഞ വർഷം 338 പേർക്കാണ് സൗദി ഭരണകൂടം വധശിക്ഷ നല്കിയത്.

NRI

സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ ഓർമയായി

റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്‌ദുൽ അസീസ് രാജകുമാരൻ (36) അന്തരിച്ചു. മരണത്തിനും ജീവിതത്തിനുമിടയിൽ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ ഇദ്ദേഹം കോമയിൽ കിടന്നത്.

2005ൽ യുകെയിലെ സൈനിക കോളജിൽ പഠിക്കവെയുണ്ടായ കാറപകടത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനെത്തുടർന്നാണ് അദ്ദേഹം കോമയിലായത്. അപകടം നടക്കുന്പോൾ അദ്ദേഹത്തിന് 15 വയസായിരുന്നു. അപകടത്തിനുശേഷം ഒരിക്കൽപ്പോലും കണ്ണുതുറന്നില്ല.

ഇതോടെയാണ് രാജകുടുംബാംഗമായ അൽവലീദ് ബിൻ ഖാലിദ് ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടത്. റിയാദിലെ കിംഗ് അബ്‌ദുൾ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ പരിചരിച്ചിരുന്നത്.

ട്യൂബ് വഴിയാണു ഭക്ഷണം നൽകിവന്നിരുന്നത്. 2019ൽ അദ്ദേഹത്തിന്‍റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാൽ, പിന്നീട് ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമുണ്ടായില്ല. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്.

<b>പിതൃസ്നേഹത്തിന്‍റെ ആഴം</b>

ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻരക്ഷാ സംവിധാനങ്ങൾ മാറ്റി മകനെ മരണത്തിന് വിട്ടുകൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാൽ തയാറായില്ല. പകരം എല്ലാ ചികിത്സയും നൽകി ദൈവം വിളിക്കുമ്പോൾ മകൻ പോകട്ടെയെന്നു നിലപാടെടുത്തു.

മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകൾ തുറക്കാതിരിക്കുമ്പോഴും സ്നേഹപരിചരണത്താൽ രാജകുമാരൻ എപ്പോഴും സുന്ദരനായാണു കാണപ്പെട്ടത്. 20 വർഷമായി ഇദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സയും പ്രാര്‍ഥനയും തുടരുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്. കോടീശ്വരനായ ഖാലിദ് ബിൻ തലാൽ അൽ സഈദ് രാജകുമാരന്‍റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മൂത്ത മകനാണ് അൽ വലീദ്.

ലോകത്തു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകിയിരുന്നത്. ഇതിനായി അമേരിക്കയിൽനിന്നും സ്പെയിനിൽനിന്നുമൊക്കെ വിദഗ്ധ ഡോക്‌ടർമാരെ എത്തിച്ചു.

പ്രാർഥനകളും പിന്തുണയുമായി നിരവധി സന്ദർശകരാണ് റിയാദിലെ ആശുപത്രിയിൽ അൽവലീദ് രാജകുമാരനെ സന്ദർശിച്ചിരുന്നത്. രാജകുമാരന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കു വാർത്തകൾ പ്രത്യക്ഷപ്പെട്ടെങ്കിലും ഇതിനു സ്ഥിരീകരണമുണ്ടായിരുന്നില്ല.

എല്ലാ ദിവസവും മകനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്ന പിതാവ് ഖാലിദ് ബിൻ തലാൽ, മകന്‍റെ വിവിധ ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. മകൻ മരിച്ച വിവരം അദ്ദേഹം തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറംലോകത്തെ അറിയിച്ചതും.

NRI

അബ്‌ദുല്‍ റഹീമിന്‍റെ ശിക്ഷ 20 വർഷം; വിധി ശരിവച്ചു

റിയാദ്: കോഴിക്കോട് സ്വദേശി അബ്‌ദുല്‍ റഹീമിന്‍റെ കേസില്‍ 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്‌ക്കോടതി വിധി ശരിവച്ച് അപ്പീല്‍ കോടതി. 19 വര്‍ഷം പിന്നിട്ട കേസിൽ പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.

ആവശ്യമെങ്കില്‍ പ്രതിഭാഗത്തിനു മേല്‍ക്കോടതിയെ സമീപിക്കാമെന്നു കോടതി പറഞ്ഞു. വിധിക്കു ശേഷം പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ 11ന് അപ്പീല്‍ കോടതിയില്‍ സിറ്റിംഗ് നടത്തിയത്.

മേയ് 26നാണ് 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്‌ക്കോടതി വിധിയുണ്ടായത്. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്‌ദുല്‍ റഹീം.

Latest News

Up